Monday, December 08, 2014

സിനിമാ സ്റ്റൈൽ മാവോയിസ്റ്റ്‌ വേട്ടയുമായി സംസ്ഥാന സർക്കാർ.

ജനങ്ങൾ ഇതുവരെ മൈൻഡ്‌ ചെയ്തിട്ടില്ലെങ്കിലും കേരളാ പൊലീസ്‌ ഈ മാവോയിസ്റ്റുകളെ അങ്ങനെ ചുമ്മാ വിടാൻ തയ്യാറല്ല. ഞങ്ങൾ മാവോയിസ്റ്റുകളെ കണ്ടു, സത്യമായിട്ടും കണ്ടു, ഏറ്റുമുട്ടി എന്നൊക്കെയവർ വീണ്ടും വീണ്ടും ആണയിട്ടു കൊണ്ടേയിരിക്കുന്നു. ഏഷ്യാനെറ്റും മനോരമയും പിന്തുണച്ച്‌ വാർത്തയിറക്കുന്നുണ്ട്‌ (മാതൃഭൂമി സംശയം നിലനിർത്തിക്കൊണ്ടാണു റിപ്പോർട്ട്‌ ചെയ്തത്‌). മാവോയിസ്റ്റുകൾ തണ്ടർബോൾട്ടുമായി ഏറ്റുമുട്ടി, പരിസരവാസികൾ വെടിയൊച്ച കേട്ടു, എ.കെ 47 തോക്കിന്റെ ഭാഗങ്ങൾ കണ്ടെത്തി എന്നൊക്കെയാണു വാർത്തകൾ. കേരളാ പൊലീസിൽ നിന്നും സി.ആർ.പി.എഫിൽ നിന്നും വിളിച്ചുകൂട്ടിയ കുറെ കോൺസ്റ്റബിൾ പയ്യന്മാരെ പച്ച മിലിട്ടറി യൂണിഫോം ഇടീച്ച്‌ കൈയിൽ ഇന്ത്യൻ നിർമ്മിത എ.കെ 47 അനുകരണ റൈഫിളും പിടിപ്പിച്ചു കാട്ടിലോട്ടു കേറ്റി വിടുന്നു. ഇത്രയൊക്കെ നാടകീയത കാണിച്ചിട്ടും നിങ്ങളാരും ഇതൊന്നു വിശ്വസിക്കാത്തതെന്താ നാട്ടാരേ? ഈ സർക്കാർ ജനങ്ങളുടെ സുരക്ഷക്കായി പെടാപ്പാടുപെടുന്നതു നിങ്ങൾ കാണുന്നില്ലേ?

നിലവാരമുള്ള പ്രിന്റ്‌ മീഡിയയിൽ നിന്നു മനസ്സിലാകുന്നത്‌ അവിടെ നേരിയ തോതിലുള്ള മാവോയിസ്റ്റ്‌ സാന്നിദ്ധ്യം ഉണ്ട്‌ എന്നു തന്നെയാണ്‌. പക്ഷേ അവർ യൂണിഫോമിട്ട സായുധ സംഘങ്ങളല്ല. ജനങ്ങളുടെയിടയിൽപ്രവർത്തിക്കുന്ന ഏതാനും ചെറുസംഘങ്ങളാണ്‌. അവരെ കണ്ടെത്തേണ്ടത്‌ മൈക്രോ ഇന്റലിജൻസ്‌ പ്രവർത്തനം വഴിയാണ്‌. മറിച്ച്‌ സർക്കാരിപ്പോൾ നടത്തുന്നത്‌ ഒരു എക്സിബിഷൻ ആണ്‌. പട്ടാള വേഷമിട്ട സേനയേ കൊണ്ടുവന്ന് റൂട്ട്‌ മാർച്ച്‌ (പ്രകടനം) നടത്തുക, മുൻകൂട്ടി ചാനലുകാരെ അറിയിച്ച്‌ അവർ കാടുകയറുന്ന ദൃശ്യം പിടിച്ച്‌ നാട്ടാരെ കാണിക്കുക. പൊലീസ്‌ തന്നെ വിളിച്ചിട്ടല്ലേചാനലുകാർ വന്നത്‌? അത്രയും ഒച്ചപ്പാടും ബഹളവുമുണ്ടാക്കിയാണോ ഒളിപ്പോരാളികളെ തപ്പുന്നത്‌?

No comments:

Post a Comment