സ്വിസ്സ് ബാങ്കുകളിൽ, അതായത് സ്വിറ്റ്സർലന്റിലെ ബാങ്കുകളിൽ ഏതു രാജ്യക്കാർക്കും നിക്ഷേപം നടത്താം. നിക്ഷേപകരുടെ പേരു വിവരങ്ങളും അക്കൗണ്ട് വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും എന്നത് സ്വിറ്റ്സർലന്റിന്റെ ബാങ്കിങ്ങ് നയമാണ്, ഏതാനും നൂറ്റാണ്ടുകളായി പുലർത്തിവരുന്ന നയം. നിക്ഷേപിക്കുന്ന പണത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ട ആവശ്യവുമില്ല. ഈ ബാങ്കിങ്ങ് നയമാണ് സ്വിറ്റ്സർലന്റിനെ ആഗോള തലത്തിൽ കള്ളപ്പണ നിക്ഷേപകരുടെ പറുദീസയാക്കുന്നത്.
ഏതാണ്ടു പത്തു വർഷം മുൻപു മാത്രമാണ്, അമേരിക്ക ആവശ്യപ്പെടുകയും ഒന്നു വിരട്ടുകയും ചെയ്തപ്പോൾ നയത്തിലൊരു വിട്ടുവീഴ്ച ചെയ്യാനും ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറാനും സ്വിസ്സ് അധികൃതർ ആദ്യമായി തയ്യാറായത്. അന്നുമുതൽ സ്വിസ്സ് സർക്കാർ തങ്ങളുടെ കടുംപിടിത്തത്തിൽ വിട്ടുവീഴ്ച്ച ചെയ്യുകയും, ഇതര സർക്കാരുകളുമായി വിവരങ്ങൾ പങ്കുവക്കാൻ തയ്യാറാവുകയും ചെയ്തിട്ടുണ്ട്. ആയുധ ഇടപാടുകൾ ഉൾപ്പെടുന്ന ചില അഴിമതിക്കേസുകളിലെ വിവരക്കൈമാറ്റങ്ങൾക്കിടയിൽ, ഇന്ത്യൻ സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ ഇന്ത്യൻ പൗരന്മാരുടെ മാത്രം ഇടപാടു വിവരങ്ങൾ കൈമാറാൻ തയ്യാറാണെന്ന് ഇടക്കാലത്തു സ്വിസ്സ് ഭരണകൂടം അറിയിക്കുകയും ചെയ്തു. എന്നാൽ അപ്പോഴൊക്കെ ഇന്ത്യൻ സർക്കാർ അതൊന്നും കണ്ടില്ല കേട്ടില്ല എന്നു നടിച്ചു സ്വയം കണ്ണടച്ചിരുന്നു.
എന്നാൽ ഇത്തരമൊരു കേസ് കോടതിയിലെത്തുകയും മാധ്യമങ്ങളുടെ സമ്മർദ്ദമുണ്ടാവുകയും ചെയ്തപ്പോൾ മനസ്സില്ലാമനസ്സോടെ മന്മോഹൻ സിംഗ് സർക്കാർ സ്വിസ്സ് സർക്കാരിൽ നിന്ന് ഒരു ലിസ്റ്റ് വരുത്തിച്ചു. വേണ്ടപ്പെട്ടവരുടെയും ഉറ്റ സുഹൃത്തുക്കളുടേതുമായ ആ ലിസ്റ്റ് പുറത്തു വിടാൻ മന്മോഹൻ സിങ്ങിനു സാധിക്കുമോ? നൂറിലധികം പേരുകളുണ്ടായിരുന്നുവെന്നു പറയപ്പെടുന്ന ആ പ്രാഥമിക ലിസ്റ്റിൽ നിന്നും ഒടുവിൽ ഒരേയോരാളുടെ പേരിൽ മാത്രം പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചു. സ്വിസ്സ് ബാങ്കിൽ ഈ ഒരാൾക്കു മാത്രമേ നിക്ഷേപമുള്ളൊ എന്നു കോടതി തന്നെ ചോദിക്കുന്ന സ്ഥിതി വന്നുവെങ്കിലും, ആ നടപടികൾ അങ്ങനെ തന്നെ അവസാനിച്ചു.
വീണ്ടും ആ നാടകം ആവർത്തിക്കപ്പെടുന്നു. സ്വിസ്സ് ബാങ്കിൽ നിക്ഷേപമുള്ള മൂന്നേ മൂന്നു പേരുടെ വിവരങ്ങൾ മോദി സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്നു. വളരെ സൂക്ഷിച്ചു പൊളിട്ടിക്കലായി തെരെഞ്ഞെടുത്ത മൂന്നു പേരുകൾ. കോൺഗ്രസ്സ് സർക്കാർ പ്രോസിക്ക്യൂഷൻ ആരംഭിച്ചത് ഒരു മുസ്ലിം പേരുകാരനെതിരെയായിരുന്നു. ഹാവാലയും ഭീകരപ്രവർത്തനത്തിനുള്ള ഫണ്ടിങ്ങുമെല്ലാം അയാൾക്കെതിരെ ആരോപിച്ചിരുന്നു. ഒരു വെടിയിൽ ഒന്നിലധികം ലക്ഷ്യങ്ങൾ ഉന്നമിട്ടു എന്നു വ്യക്തം. മോദി പക്ഷേ ഇത്തവണ മുസ്ലിം പേരുകൾ തീർത്തും ഒഴിവാക്കി. നല്ല ഒന്നാന്തരം മൂന്നു ഹിന്ദു പേരുകൾ. അതിൽ തന്നെ ഒന്ന് പ്രശസ്തമായ ഡാബറിന്റെ മുതലാളിയും. മോദിയുടെ സ്ട്രാറ്റജിസ്റ്റുകളെ നമിക്കണം.
ഇനി കുറച്ചു കാലത്തേക്ക് കള്ളപ്പണക്കാരുടെ പേരുകൾ വെളിപ്പെടുത്തിയില്ല എന്നാരും പരാതി പറയരുത്. ഇപ്പോൾ വെളിപ്പെട്ട മൂന്നു പേർ പോലും കുറച്ചുനാളത്തെ നിയമ നടപടികൾക്കു ശേഷം ഒരു പ്രശ്നവുമില്ലാതെ രക്ഷപ്പെടുകയും ചെയ്യും. അതിനാണ് ആദ്യമേ തന്നെ കള്ളപ്പണക്കാര്യത്തിൽ പരാമർശ്ശിക്കേണ്ട ഒരു കാര്യവുമില്ലാത്ത "ഇരട്ട നികുതി" പ്രശ്നം എടുത്തിട്ടത്. കുറ്റാരോപിതർക്ക് രക്ഷപ്പെടാനുള്ള വഴി സർക്കാർ തന്നെ ഇട്ടു കൊടുക്കുന്നു.
എന്നാൽ ഇവിടെ പ്രശ്നം ഇതൊന്നുമല്ല. ഈ മൂന്നു പേർ മാത്രമേയുള്ളോ കള്ളപ്പണക്കാർ? കോഴ വാങ്ങുന്ന കേന്ദ്ര സംസ്ഥാന മന്ത്രിമാർ, പദ്ധതികൾക്ക് കോണ്ട്രാക്ടർമ്മാരിൽ നിന്നു വിഹിതം വാങ്ങുന്ന എം.പിമാരും എം.എൽ.എമാരും, അതിന്റെയൊക്കെ പങ്കുകാരായ ഐ.എ.എസ്സ് ഉദ്യോഗസ്ഥർ, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ, പ്രമുഖ വ്യവസായികൾ, വൻകിട കച്ചവടക്കാർ, വൻകിട ഗോൾഡ് ലോൺ സ്ഥാപനങ്ങൾ, വൻകിട ആത്മീയ കച്ചവടക്കാർ, പത്ര ചാനൽ ഉടമകൾ എന്നിങ്ങനെ ഇന്ത്യയിലെ കള്ളപ്പണക്കാരുടെ ലിസ്റ്റ് അവസാനിക്കാത്തതാണ്. സ്വിസ്സ് ബാങ്കിൽ അക്കൗണ്ട് തുടങ്ങാനാണെങ്കിൽ സ്വിറ്റ്സർലണ്ടിൽ പോകണമെന്നുമില്ല. കേരളത്തിലെ പട്ടണങ്ങളിൽ പോലും രാഷ്ട്രീയക്കാരും ബിസിനസ്സുകാരും സ്വിസ്സ് ബാങ്ക് ഏജന്റുമാരെ വീട്ടിൽ വിളിച്ചു വരുത്തി പണം കൈമാറുന്ന തരത്തിലുള്ള നെറ്റ്വർക്ക് ഉള്ള സ്വിസ്സ് ബാങ്കുകളുണ്ട്. അങ്ങനെ നിക്ഷേപിച്ചവരുടെയൊന്നും പേരുകൾ പുറത്തുവരാൻ പോകുന്നില്ല.
പക്ഷേ ഒരു കാര്യം മാത്രം: പണികിട്ടാതിരിക്കാൻ മോദിക്കുള്ള വിഹിതം ഉടൻ ബി.ജെ.പി നേതാക്കളെ വിളിച്ച് ഏൽപ്പിച്ചോളുക.
വാൽക്കഷണം: ആം ആദ്മി പാർട്ടിയിൽ ചേർന്ന നേരത്ത് ബി.ജെ.പിയിൽ ചേർന്നിരുന്നെങ്കിൽ കാശെത്ര കയ്യിൽ വന്നേനെ..!!! ഇനിയിപ്പോൾ പറഞ്ഞിട്ടെന്താ കാര്യം..!
ഏതാണ്ടു പത്തു വർഷം മുൻപു മാത്രമാണ്, അമേരിക്ക ആവശ്യപ്പെടുകയും ഒന്നു വിരട്ടുകയും ചെയ്തപ്പോൾ നയത്തിലൊരു വിട്ടുവീഴ്ച ചെയ്യാനും ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറാനും സ്വിസ്സ് അധികൃതർ ആദ്യമായി തയ്യാറായത്. അന്നുമുതൽ സ്വിസ്സ് സർക്കാർ തങ്ങളുടെ കടുംപിടിത്തത്തിൽ വിട്ടുവീഴ്ച്ച ചെയ്യുകയും, ഇതര സർക്കാരുകളുമായി വിവരങ്ങൾ പങ്കുവക്കാൻ തയ്യാറാവുകയും ചെയ്തിട്ടുണ്ട്. ആയുധ ഇടപാടുകൾ ഉൾപ്പെടുന്ന ചില അഴിമതിക്കേസുകളിലെ വിവരക്കൈമാറ്റങ്ങൾക്കിടയിൽ, ഇന്ത്യൻ സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ ഇന്ത്യൻ പൗരന്മാരുടെ മാത്രം ഇടപാടു വിവരങ്ങൾ കൈമാറാൻ തയ്യാറാണെന്ന് ഇടക്കാലത്തു സ്വിസ്സ് ഭരണകൂടം അറിയിക്കുകയും ചെയ്തു. എന്നാൽ അപ്പോഴൊക്കെ ഇന്ത്യൻ സർക്കാർ അതൊന്നും കണ്ടില്ല കേട്ടില്ല എന്നു നടിച്ചു സ്വയം കണ്ണടച്ചിരുന്നു.
എന്നാൽ ഇത്തരമൊരു കേസ് കോടതിയിലെത്തുകയും മാധ്യമങ്ങളുടെ സമ്മർദ്ദമുണ്ടാവുകയും ചെയ്തപ്പോൾ മനസ്സില്ലാമനസ്സോടെ മന്മോഹൻ സിംഗ് സർക്കാർ സ്വിസ്സ് സർക്കാരിൽ നിന്ന് ഒരു ലിസ്റ്റ് വരുത്തിച്ചു. വേണ്ടപ്പെട്ടവരുടെയും ഉറ്റ സുഹൃത്തുക്കളുടേതുമായ ആ ലിസ്റ്റ് പുറത്തു വിടാൻ മന്മോഹൻ സിങ്ങിനു സാധിക്കുമോ? നൂറിലധികം പേരുകളുണ്ടായിരുന്നുവെന്നു പറയപ്പെടുന്ന ആ പ്രാഥമിക ലിസ്റ്റിൽ നിന്നും ഒടുവിൽ ഒരേയോരാളുടെ പേരിൽ മാത്രം പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചു. സ്വിസ്സ് ബാങ്കിൽ ഈ ഒരാൾക്കു മാത്രമേ നിക്ഷേപമുള്ളൊ എന്നു കോടതി തന്നെ ചോദിക്കുന്ന സ്ഥിതി വന്നുവെങ്കിലും, ആ നടപടികൾ അങ്ങനെ തന്നെ അവസാനിച്ചു.
വീണ്ടും ആ നാടകം ആവർത്തിക്കപ്പെടുന്നു. സ്വിസ്സ് ബാങ്കിൽ നിക്ഷേപമുള്ള മൂന്നേ മൂന്നു പേരുടെ വിവരങ്ങൾ മോദി സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്നു. വളരെ സൂക്ഷിച്ചു പൊളിട്ടിക്കലായി തെരെഞ്ഞെടുത്ത മൂന്നു പേരുകൾ. കോൺഗ്രസ്സ് സർക്കാർ പ്രോസിക്ക്യൂഷൻ ആരംഭിച്ചത് ഒരു മുസ്ലിം പേരുകാരനെതിരെയായിരുന്നു. ഹാവാലയും ഭീകരപ്രവർത്തനത്തിനുള്ള ഫണ്ടിങ്ങുമെല്ലാം അയാൾക്കെതിരെ ആരോപിച്ചിരുന്നു. ഒരു വെടിയിൽ ഒന്നിലധികം ലക്ഷ്യങ്ങൾ ഉന്നമിട്ടു എന്നു വ്യക്തം. മോദി പക്ഷേ ഇത്തവണ മുസ്ലിം പേരുകൾ തീർത്തും ഒഴിവാക്കി. നല്ല ഒന്നാന്തരം മൂന്നു ഹിന്ദു പേരുകൾ. അതിൽ തന്നെ ഒന്ന് പ്രശസ്തമായ ഡാബറിന്റെ മുതലാളിയും. മോദിയുടെ സ്ട്രാറ്റജിസ്റ്റുകളെ നമിക്കണം.
ഇനി കുറച്ചു കാലത്തേക്ക് കള്ളപ്പണക്കാരുടെ പേരുകൾ വെളിപ്പെടുത്തിയില്ല എന്നാരും പരാതി പറയരുത്. ഇപ്പോൾ വെളിപ്പെട്ട മൂന്നു പേർ പോലും കുറച്ചുനാളത്തെ നിയമ നടപടികൾക്കു ശേഷം ഒരു പ്രശ്നവുമില്ലാതെ രക്ഷപ്പെടുകയും ചെയ്യും. അതിനാണ് ആദ്യമേ തന്നെ കള്ളപ്പണക്കാര്യത്തിൽ പരാമർശ്ശിക്കേണ്ട ഒരു കാര്യവുമില്ലാത്ത "ഇരട്ട നികുതി" പ്രശ്നം എടുത്തിട്ടത്. കുറ്റാരോപിതർക്ക് രക്ഷപ്പെടാനുള്ള വഴി സർക്കാർ തന്നെ ഇട്ടു കൊടുക്കുന്നു.
എന്നാൽ ഇവിടെ പ്രശ്നം ഇതൊന്നുമല്ല. ഈ മൂന്നു പേർ മാത്രമേയുള്ളോ കള്ളപ്പണക്കാർ? കോഴ വാങ്ങുന്ന കേന്ദ്ര സംസ്ഥാന മന്ത്രിമാർ, പദ്ധതികൾക്ക് കോണ്ട്രാക്ടർമ്മാരിൽ നിന്നു വിഹിതം വാങ്ങുന്ന എം.പിമാരും എം.എൽ.എമാരും, അതിന്റെയൊക്കെ പങ്കുകാരായ ഐ.എ.എസ്സ് ഉദ്യോഗസ്ഥർ, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ, പ്രമുഖ വ്യവസായികൾ, വൻകിട കച്ചവടക്കാർ, വൻകിട ഗോൾഡ് ലോൺ സ്ഥാപനങ്ങൾ, വൻകിട ആത്മീയ കച്ചവടക്കാർ, പത്ര ചാനൽ ഉടമകൾ എന്നിങ്ങനെ ഇന്ത്യയിലെ കള്ളപ്പണക്കാരുടെ ലിസ്റ്റ് അവസാനിക്കാത്തതാണ്. സ്വിസ്സ് ബാങ്കിൽ അക്കൗണ്ട് തുടങ്ങാനാണെങ്കിൽ സ്വിറ്റ്സർലണ്ടിൽ പോകണമെന്നുമില്ല. കേരളത്തിലെ പട്ടണങ്ങളിൽ പോലും രാഷ്ട്രീയക്കാരും ബിസിനസ്സുകാരും സ്വിസ്സ് ബാങ്ക് ഏജന്റുമാരെ വീട്ടിൽ വിളിച്ചു വരുത്തി പണം കൈമാറുന്ന തരത്തിലുള്ള നെറ്റ്വർക്ക് ഉള്ള സ്വിസ്സ് ബാങ്കുകളുണ്ട്. അങ്ങനെ നിക്ഷേപിച്ചവരുടെയൊന്നും പേരുകൾ പുറത്തുവരാൻ പോകുന്നില്ല.
പക്ഷേ ഒരു കാര്യം മാത്രം: പണികിട്ടാതിരിക്കാൻ മോദിക്കുള്ള വിഹിതം ഉടൻ ബി.ജെ.പി നേതാക്കളെ വിളിച്ച് ഏൽപ്പിച്ചോളുക.
വാൽക്കഷണം: ആം ആദ്മി പാർട്ടിയിൽ ചേർന്ന നേരത്ത് ബി.ജെ.പിയിൽ ചേർന്നിരുന്നെങ്കിൽ കാശെത്ര കയ്യിൽ വന്നേനെ..!!! ഇനിയിപ്പോൾ പറഞ്ഞിട്ടെന്താ കാര്യം..!