ഒരു പുതുപ്പണക്കാരൻ മുതലാളി ഒരു ഹമ്മർ ലിമോസിൻ കേരളത്തിലിറക്കി അർത്ഥരാത്രിയിൽ കുടപിടിക്കുന്നുണ്ട്. മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് വ്യത്യാസമില്ലാതെ ചാനലുകാർ അദ്ദേഹത്തിന്റെ അൽപത്തരത്തിനു ആവശ്യമായ പബ്ലിസിറ്റിയും കൊടുക്കുന്നുണ്ട്.
ഇതൊരു പ്രാഞ്ചിയേട്ടൻ ഏർപ്പാടാണ്. കഥാനായകൻ മലപ്പുറത്തെ "ദുബായ്" ഗോൾഡ് ആന്റ് ഡയമണ്ട്സ് ഉടമ പി.പി.മുഹമ്മദലിയാണ്. മലപ്പുറത്തെ ഏതാനും ഷോറൂമുകളിൽ പരിമിതമായിരുന്ന കച്ചവടം സംസ്ഥാന വ്യാപകമാക്കുന്നതിന്റെ ഭാഗമായുള്ള പബ്ലിസിറ്റിയാണു നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന തരികിടകൾ.
പ്രസ്തുത മുതലാളി മേൽപറഞ്ഞ ചാനലുകൾക്ക് ഒരുപാടു പരസ്യം കൊടുക്കുന്നുണ്ട്. അതിനാൽ മുതലാളി എന്തു കാണിച്ചാലും അവർ സംപ്രേഷണം ചെയ്യും. മുൻപ് മറ്റൊരു സ്വർണ്ണക്കട മുതലാളി ബോബി ചെമ്മണ്ണൂർ നടത്തിയ തെക്കുവടക്ക് കൂട്ടയോട്ടവും, അതിനു ചാനലുകാർ നൽകിയ വാർത്താ സ്പേസും ഓർക്കുക.
ടെക്നോപാർക്കിലെ ഐ.ബി.എസ് ഉടമ ശ്രീമാൻ മാത്യൂസ് പതിനാറു വർഷം മുൻപ് ഒരു ലിമോസിൻ എയർ ലിഫ്റ്റ് ചെയ്തു തിരവനന്തപുരത്തെത്തിച്ചു വാർത്തയുണ്ടാക്കിയതാണ് ഓർമ്മയിൽ വരുന്ന സമാനമായൊരു സംഭവം. അന്നതു പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തതും, ആ വാർത്തയുടെ പശ്ച്ചാത്തലത്തിൽ മാത്യൂസിന്റെ ഒരിന്റർവ്വ്യൂ തന്നെ നൽകിയതും മനോരമ പത്രമായിരുന്നു.
കൊച്ചിയിലെ എസ്.സി.എം.എസ്സ് എന്ന വിദ്യാഭ്യാസക്കടയുടെ ഉടമയുടെ നാലരക്കോടി വിലയുള്ള റോൾസ് റോയ്സ് കാറിനേപ്പറ്റി കച്ചവടബന്ധു മനോരമ (പത്രം) കഴിഞ്ഞവർഷം നൽകിയ ലേഖനമാണു മറ്റൊന്ന്.
ഇതൊരു പ്രാഞ്ചിയേട്ടൻ ഏർപ്പാടാണ്. കഥാനായകൻ മലപ്പുറത്തെ "ദുബായ്" ഗോൾഡ് ആന്റ് ഡയമണ്ട്സ് ഉടമ പി.പി.മുഹമ്മദലിയാണ്. മലപ്പുറത്തെ ഏതാനും ഷോറൂമുകളിൽ പരിമിതമായിരുന്ന കച്ചവടം സംസ്ഥാന വ്യാപകമാക്കുന്നതിന്റെ ഭാഗമായുള്ള പബ്ലിസിറ്റിയാണു നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന തരികിടകൾ.
പ്രസ്തുത മുതലാളി മേൽപറഞ്ഞ ചാനലുകൾക്ക് ഒരുപാടു പരസ്യം കൊടുക്കുന്നുണ്ട്. അതിനാൽ മുതലാളി എന്തു കാണിച്ചാലും അവർ സംപ്രേഷണം ചെയ്യും. മുൻപ് മറ്റൊരു സ്വർണ്ണക്കട മുതലാളി ബോബി ചെമ്മണ്ണൂർ നടത്തിയ തെക്കുവടക്ക് കൂട്ടയോട്ടവും, അതിനു ചാനലുകാർ നൽകിയ വാർത്താ സ്പേസും ഓർക്കുക.
ടെക്നോപാർക്കിലെ ഐ.ബി.എസ് ഉടമ ശ്രീമാൻ മാത്യൂസ് പതിനാറു വർഷം മുൻപ് ഒരു ലിമോസിൻ എയർ ലിഫ്റ്റ് ചെയ്തു തിരവനന്തപുരത്തെത്തിച്ചു വാർത്തയുണ്ടാക്കിയതാണ് ഓർമ്മയിൽ വരുന്ന സമാനമായൊരു സംഭവം. അന്നതു പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തതും, ആ വാർത്തയുടെ പശ്ച്ചാത്തലത്തിൽ മാത്യൂസിന്റെ ഒരിന്റർവ്വ്യൂ തന്നെ നൽകിയതും മനോരമ പത്രമായിരുന്നു.
കൊച്ചിയിലെ എസ്.സി.എം.എസ്സ് എന്ന വിദ്യാഭ്യാസക്കടയുടെ ഉടമയുടെ നാലരക്കോടി വിലയുള്ള റോൾസ് റോയ്സ് കാറിനേപ്പറ്റി കച്ചവടബന്ധു മനോരമ (പത്രം) കഴിഞ്ഞവർഷം നൽകിയ ലേഖനമാണു മറ്റൊന്ന്.
No comments:
Post a Comment