Thursday, April 30, 2015

മിഡ്‌ ബ്രെയിൻ ആക്ടിവേഷൻ


കേരളത്തിൽ ഈ അവധിക്കാലത്ത്‌ വ്യാപകമായി നടന്നു വരുന്ന മിഡ്‌ ബ്രെയിൻ ആക്ടിവേഷൻ (Mid Brain Activation) ഏർപ്പാടിൽ നിരവധി മാതാപിതാക്കൾ ആകൃഷ്ടരാവുകയും അവരുടെ കുട്ടികളെ പരിശീലനത്തിനയക്കുകയും ചെയ്യുന്നുണ്ട്‌. മിഡ്‌ ബ്രെയിൻ ആക്ടിവേഷൻ എന്നൊക്കെയാണു പറയുന്നതെങ്കിലും അവിടെ പരിശീലിപ്പിക്കുന്നത്‌ കണ്ണുകെട്ടി വായന (blindfolded reading) തുടങ്ങിയ തട്ടിപ്പു വിദ്യകളാണ്‌. കുട്ടികളുടെ ബൗദ്ധിക-പഠനനിലവാരം മെച്ചപ്പെടുത്തുന്ന ഒന്നും ഈ പരിശീലന കേന്ദ്രങ്ങളിൽ പഠിപ്പിക്കുന്നില്ല, അതിനു കഴിവോ യോഗ്യതയോ ഉള്ളവരല്ല പരിശീലകരും ഇതിന്റെ നടത്തിപ്പുകാരും ഉപജ്ഞാതാക്കളും. അവർ കുട്ടികളെ പരിശീലിപ്പിക്കുന്നത്‌ അഭിനയിക്കാനാണ്‌, തങ്ങൾക്ക്‌ അതിന്ദ്രീയ സിദ്ധിയുള്ളതായി നടിച്ച്‌ കാഴ്ച്ചക്കാരെ വഞ്ചിക്കാൻ. തട്ടിപ്പു നടത്തി കയ്യടി വാങ്ങാനുള്ള ഈ പരിശീലനം കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ ഗുരുതരമായി ബാധിക്കും. അതിനാൽ ഈ ഏർപ്പാടിൽ നിന്ന് വിട്ടു നിൽക്കാൻ മാതാപിതാക്കളോട്‌ അഭ്യർത്ഥിക്കുന്നു.

നമ്മുടെയൊക്കെ മസ്തിഷ്ക്കം അതിന്റെ ശേഷിയുടെ 1% മുതൽ 10% വരെ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നും, ആൽബർട്ട്‌ ഐൻസ്റ്റീന്റെയൊക്കെ മസ്തിഷ്ക്കമാണു 100% ഉപയോഗിക്കപ്പെട്ടത്‌ എന്നുമുള്ള പോപ്പുലർ മിത്തിന്റെയൊക്കെ സഹായത്താലാണ്‌ ഇവർ ആളുകളെ വീഴ്ത്തുന്നത്‌. ഐൻസ്റ്റീനും ന്യൂട്ടണുമൊന്നും കണ്ണുകെട്ടി വായിക്കാൻ സാധിച്ചിരുന്നില്ല എന്നും, കണ്ണുകെട്ടി ബൈക്കോടിക്കുന്ന തെരുവു മാന്ത്രികർക്കു അറിവിന്റെ ഔന്നത്യങ്ങൾ അപ്രാപ്യമായിരുന്നു എന്നും നിഷ്കളങ്കരായ മാതാപിതാക്കൾ ഓർക്കുന്നില്ല.

പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾ നിഷ്കളങ്കമായാണ്‌ ഈ തട്ടിപ്പിന്റെ ഭാഗമാവുന്നത്‌. പരിശീലന സമയത്ത്‌ അവർക്ക്‌ ആദ്യം നൽകുന്നത്‌ ഒന്നും കാണാനാവാത്ത പൂർണ്ണമായ ബ്ലൈന്റ്‌ ഫോൾഡാണ്‌, അതിനാൽ അവർക്ക്‌ ഒന്നും വായിക്കാൻ കഴിയുന്നില്ല. പിന്നീട്‌ അവർക്ക്‌ കുറച്ച്‌ മെഡിറ്റേഷൻ നൽകുന്നു, സംഗീതം കേൾപ്പിക്കുന്നു. ഇനി അവക്കു നൽകുന്ന ബ്ലൈന്റ്‌ ഫോൾഡ്‌ പൂർണ്ണമായും കാഴ്ച്ച മൂടുന്നതല്ല, അതിന്റെ താഴെയുള്ള വിടവിൽ കൂടി അവർക്കു വായിക്കാം. കുട്ടികൾ സ്വയം അവർക്ക്‌ എന്തോ സിദ്ധി ലഭിച്ചു എന്നു വിശ്വസിക്കുന്നു.

വലയത്തിൽ പെട്ടുപോയ മാതാപിതാക്കൾ തട്ടിപ്പു ചൂണ്ടിക്കാട്ടുന്നവരെ  വിശ്വസിക്കാതെ,  തട്ടിപ്പുകാരെയും തട്ടിപ്പിനേയും പ്രതിരോധിക്കുന്ന മാനസികാവസ്ഥയാണു കണ്ടുവരുന്നത്‌. സ്വന്തം കുട്ടിക്ക്‌ അസധാരണ കഴിവുണ്ടെന്നു അഭിമാനിച്ച മാതാപിതാക്കൾക്ക്‌ ആ അവകാശവാദം ഉപേക്ഷിക്കാനുള്ള മടിയാണ്‌ ഇതിനു കാരണം. ഇതു തന്നെയാണു തട്ടിപ്പുകാരുടെ സുരക്ഷയും. ഇതുകൂടാതെ ആകൃഷ്ടരായി വരുന്ന മാതാപിതാക്കളെ മണിചെയിൻ മാതൃകയിൽ വൻ ലാഭം ഓഫർ ചെയ്ത്‌ ഫ്രാഞ്ചൈസ്‌ തുടങ്ങാൻ പ്രേരിപ്പിച്ച്‌ ഈ ഏർപ്പാടിന്റെ പ്രചാരകരരായി മാറ്റുന്നതും അവർ അതിനെ പ്രതിരോധിക്കാൻ കാരണമാകുന്നു.

ആഗോളതലത്തിൽ മുപ്പതു വർഷമായി പാശ്ച്ചാത്യരായ തട്ടിപ്പുകാർ നടത്തിപ്പോരുന്ന ഈ തട്ടിപ്പിന്റെ കേരളത്തിലെ പ്രചാരകർ ഒരു ഡോ: ഭാസ്കരൻ പിള്ളയും, സമീപകാലത്ത്‌ ഇതു കൊച്ചിയിൽ ആരംഭിച്ച വ്യാജ ബിരുദങ്ങൾ നിരത്തുന്ന ഒരു കിഷോറുമൊക്കെയാണ്‌.

ഇന്ത്യൻ പീനൽ കോഡിലെ വകുപ്പുകൾ ഉപയോഗിച്ചു തന്നെ ക്രിമിനൻ കേസ്‌ ചാർജ്ജ്‌ ചെയ്യാവുന്ന കുറ്റങ്ങളാണ്‌ ഇവർ ചെയ്യുന്നത്‌. നാടു ഭരിക്കുന്ന സർക്കാരോ, അല്ലെങ്കിൽ പൊലീസോ സ്വമേധയാ കേസെടുക്കേണ്ട ഈ വിഷയത്തിൽ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇവർ ബ്രാഞ്ചുകൾ തുടങ്ങുന്ന സ്ഥലങ്ങളിലെല്ലാം ലോക്കൽ പൊലീസിനു പടി കൊടുത്തിട്ടാണ്‌ പ്രവർത്തനം ആരംഭിക്കുന്നത്‌. കൂടാതെ കോൺസ്റ്റബിൾ, എസ്‌.ഐ റാങ്കിലുള്ള പൊലീസുകാരുടെ മക്കൾക്ക്‌ സൗജന്യ മിഡ്‌ ബ്രെയിൻ പരിശിലനവും നൽകുന്നുണ്ട്‌.

പരാതി എഴുതി കിട്ടിയെങ്കിലേ പൊലീസും സർക്കാരും നടപടിക്കു തയ്യാറാവൂ എന്നുണ്ടെങ്കിൽ, പരാതി നൽകാൻ ആം ആദ്മി പാർട്ടി തയ്യാറാണ്‌. പക്ഷേ പൊലീസ്‌ സംവിധാനം അതിന്റെ സ്വതസിദ്ധമായ മുറയിൽ മെല്ലെ പ്രവർത്തിച്ചു തുടങ്ങുമ്പോഴേക്ക്‌ സ്വന്തം കുട്ടികൾക്കു തട്ടിപ്പിൽ ശാസ്ത്രീയ പരിശീലനം ലഭിക്കാതിരിക്കാൻ  മാതാപിതാക്കൾ ശ്രദ്ധിച്ചേ മതിയാവൂ.

Wednesday, April 29, 2015

The Gulf War Did Not Take Place

Another similar work (but not related) is the 1991 French book 'The Gulf War Did Not Take Place', by Jean Baudrillard (translated to English in 1995), which is in fact a collection of three articles published in the newspapers   'Libération' (French) and 'The Guardian' (British) between January and March 1991. The articles in Libération and Guardian were published before, during and after the war and they were titled accordingly. "The Gulf War will not take place" (Liberation, January 4, 1991), "The Gulf War is not really taking place" (Liberation, February 6, 1991) and, "The Gulf War did not take place" (Liberation, March 29, 1991). Contrary to the titles, the articles say that the events and violence of the Gulf War did take place, but not the way it was presented, and as such it couldn't be called a war.

Baudrillard points out that the war was conducted as a media spectacle. Rehearsed as a wargame or simulation, it was then enacted for the viewing public as a simulation: as a news event, with its paraphernalia of embedded journalists and missile's-eye-view video cameras. The real violence was thoroughly overwritten by electronic narrative.

Thursday, April 23, 2015

Delhi suicide

വളരെ ഗൗരവമുള്ള ഒരു വിഷയത്തിലാണ്‌ ആം ആദ്മി പാർട്ടി ഡൽഹിയിൽ പ്രക്ഷോഭം നടത്തിയതെങ്കിലും, ഒരു കർഷകന്റെ ആത്മഹത്യ മൂലം മാത്രമാണ്‌ അതു ശ്രദ്ധിക്കപ്പെട്ടത്‌. നിർഭാഗ്യകരമായ ഒരു മരണത്തിൽ ആം ആദ്മി പാർട്ടിയെ കുറ്റപ്പെടുത്താൻ ഇപ്പോൾ രാഷ്ട്രീയപ്പാർട്ടികളും മാധ്യമങ്ങളും മത്സരിക്കുന്നു. ആ മനുഷ്യന്റെ മരണത്തിനു കാരമാകുന്ന ഒന്നും ആം ആദ്മി പാർട്ടി ചെയ്തിട്ടില്ല. എങ്കിലും ആ മരണത്തിനു കാരണമായേക്കാവുന്ന എന്തെങ്കിലും തരത്തിലുള്ള വീഴ്ച്ച പാർട്ടിയുടെ മേൽ ആരോപിക്കാൻ സാധ്യതയുണ്ടെങ്കിൽ ആ കുറ്റം മുഴുവൻ ഏറ്റെടുക്കാനും അതിനു രാജ്യം വിധിക്കുന്ന ഏതു ശിക്ഷയും അനുഭവിക്കാനും ആം ആദ്മി പാർട്ടി തയ്യറാണ്‌. പാർട്ടിയുടെ അധികാര പരിധിക്കു പുറത്താണെങ്കിൽ പോലും രാജസ്ഥാനിൽ അദ്ദേഹത്തിന്റെ മരണത്തിനു പ്രേരണയായ പ്രശ്നങ്ങളുടെ ഉത്തരവാദിത്തവും ഏൽക്കാം. പക്ഷേ ഒരു മാന്യത മാത്രം കാണിക്കാൻ വിമർശകർ തയ്യറാവണം, അന്നേദിവസം ഇന്ത്യയിൽ നടന്ന മറ്റു 47 കർഷക ആത്മഹത്യകൾ ചർച്ച ചെയ്യുകയും, അവയിലെല്ലാം ഉത്തരവാദിത്തം ആർക്കാണ്‌ എന്നു പരിശോധിക്കുകയും വേണം.

കപ്പ ചാനൽ

മാതൃഭൂമിയുടെ "കപ്പ" ചാനലിലെ ഇംഗ്ലീഷ്‌ സിനിമകൾ വിശകലനം ചെയ്യുന്ന പ്രോഗ്രാം. ഏതാണ്ട്‌ ഇരുപത്‌-ഇരുപത്തഞ്ചു വയസ്സു തോന്നിക്കുന്ന ഒരു പെൺകുട്ടി അരമണിക്കൂർ ക്യാമറയുടെ മുന്നിൽ നിന്ന് കൃത്യമായ തയ്യാറെടുപ്പില്ലാതെ വായിൽ തോന്നുന്നതു വിളിച്ചു പറയുന്നു. ചാനൽ സ്വന്തം കുടുംബ വകയാണെങ്കിലല്ലാതെ ഇങ്ങനെ സാധ്യമാവില്ല. ആ ചിന്തയിൽ ആ പെൺകുട്ടിയുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി. ഒരു വീരേന്ദ്രകുമാർ ഛായ. അപ്പോൾ സംഗതി ശരിയാണ്‌. കക്ഷി വീരേന്ദ്രൻ മുതലാളിയുടെ കൊച്ചുമകളോ മറ്റോ ആയിരിക്കും. കൊച്ചുമോൾക്കു പരിശീലിച്ചു പഠിക്കാൻ കുടുംബവക ചാനലിന്റെ ക്യാമറ അരമണിക്കൂർ തുറന്നുവച്ചു കൊടുത്തിരിക്കുകയാണ്‌. സ്വന്തമായി ചാനലുണ്ടായാലുള്ള ഒരു ഗുണം..!!!

Sunday, April 05, 2015

Mosuo

An ethnic community in China who practice walking marriage much like the Nair community in Kerala.

Known to outsiders as the Mosuo, but known to themselves as the 'Na', the Mosuo are a small ethnic group living in the Yunnan and Sichuan provinces of China, close to the border with Tibet. Consisting of a population of approximately 40,000, most of them live in the Yongning region and around Lugu Lake, high in the Himalayas.


1. Walking marriage.
2. Calls themselves 'Na'.
3. Adult sons and daughters live with mothers. Their father lives with his mother.
4. Adult son is head of family, but mother is obeyed.
5. Sons go to wife's house for night stay. And son-in-laws come to their house for night stay.
6. Children stay in the wife's house.
7. "Mosuo homes consist of four rectangular structures arranged in a square, around a central courtyard."