Sunday, May 11, 2014

എ വി ജോർജ്ജ്‌ പുറത്ത്‌

കോൺഗ്രസ്സുകാർ കണ്ണുവച്ചിരുന്ന വൈസ്‌ ചാൻസലർ സ്ഥാനം തട്ടിയെടുത്തതിനാണു മാണിസാറിന്റെ ശിഷ്യൻ ഏ വി ജോർജ്ജിനെ അവർ ബയോ ഡാറ്റയിൽ കുടുക്കി പുറത്താക്കിയത്‌. കക്ഷി ഒരു കോളേജ്‌ പ്രിൻസിപ്പൽ പോലുമാവാൻ യോഗ്യതയില്ലാത്തയാളാണെന്നതു സത്യം. പുറത്താകുന്നതിനു മുൻപ്‌ രാജിവച്ചിരുന്നെങ്കിൽ  ആദ്യമായി പുറത്താക്കപ്പെടുന്ന വി സി എന്ന ദുഷ്പേരിൽ നിന്ന് അദ്ദേഹത്തിനു രക്ഷപെടാമായിരുന്നു. വി സി സ്ഥാനത്തേക്കു മുൻപ്‌ കോൺഗ്രസ്സിന്റെ മനസ്സിലുണ്ടായിരുന്നത്‌ ശ്രീ ടി എൻ ഗോപകുമാറായിരുന്നു. അദ്ദേഹമാണെങ്കിൽ വിരമിച്ചു. ഇനി ഏതു മഹാനാണാവോ നറുക്കു വീഴുക?

No comments:

Post a Comment